വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ തങ്ങളുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ 'താഡ്' മേഖലയിലേക്ക് മാറ്റാൻ അമേരിക്ക തീരുമാനിച്ചു. ദക്ഷിണ കൊറിയയിൽ വിന്യസിച്ചിരുന്ന ഈ സംവിധാനം പശ്ചിമേഷ്യയിലെ സുരക്ഷ മുൻനിർത്തി അവിടേക്ക് മാറ്റുന്നതിൽ ദക്ഷിണ കൊറിയ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ നിന്ന് ഇസ്രയേലിനും മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും സംരക്ഷണം നൽകാനാണ് താഡ് സംവിധാനം അടിയന്തരമായി പശ്ചിമേഷ്യയിലേക്ക് മാറ്റുന്നത്. ഇതിനായി 1,000-ത്തിലധികം സൈനികരെയും അമേരിക്ക നിയോഗിച്ചിട്ടുണ്ട്. ഉത്തര കൊറിയയിൽ നിന്നുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച പ്രതിരോധ സംവിധാനം മാറ്റുന്നത് ദക്ഷിണ കൊറിയയെ ആശങ്കയിലാക്കിയിട്ടുണ്ട്.